ചില്ലയിൽ ഒരു കിളി
വന്നിരുന്നു പാടുന്നു.
ഇണയെ കൊഞ്ചി
വിളിക്കുന്ന പോലെയോ
സംസാരിച്ചു തുടങ്ങിയിട്ടില്ലാത്ത
കുഞ്ഞിന്റെ പാട്ടുപോലെയോ
ഭ്രമാത്മകതയുടെ
ആവിഷ്കാരം പോലെയോ
പ്രകൃതിയുടെ പൂര്ണതപോലെയോ
അങ്ങനെ ഏതൊക്കെയോ
തോന്നി എനിക്ക് .
ഞാനൊരു
തോക്കെടുത്ത് ഉന്നം
പിടിച്ചു.
എനിക്ക് പെട്ടന്ന്
മാധവിക്കുട്ടിയെ ഓർമ്മ വന്നു
അവരുടെ വാക്കുകളും.