ഏറെ നാളുകൾക്കിപ്പുറം
Sunday, August 27, 2023
വിരിയാത്ത പീലികൾ
Sunday, May 14, 2023
മഴപ്പാറ്റ
സന്ധ്യ വേച്ചു നടന്നു പോയി
രാഗ
രാഗ
നീ നേർത്തൊരു രാഗം പോലെ
Monday, May 1, 2023
ഓർമത്താള്.
Tuesday, April 11, 2023
ഞാൻ അറിയാത്ത നീ.
കടൽ കാണാൻ പോയപ്പോൾ
മണൽതരിക്കൊന്നിനു നിന്‍റെ പേരിട്ടു.
നിലാവുദിച്ചിട്ടുണ്ടായിരുന്നു
കടല് പാല് പോലെ പതഞ്ഞു.
ഞങ്ങൾ മാത്രമായെന്നു
തോന്നിയപ്പോൾ
വഴികളെ പറ്റി സംസാരിച്ചു.
ആരുടെയൊക്കെയോ വഴികളിലൂടെ
എനിക്കെന്റെ വഴിയെന്ന്
എത്രയോ വട്ടം നടന്നിട്ടുണ്ട് ഞാൻ.
പോയതും തെറ്റിയതുമായ
പാതകളൊക്കെ
പറഞ്ഞു നിറുത്തിയപ്പോൾ
അത് ദൂരെ
ഒരു നക്ഷത്രത്തെ ചൂണ്ടി.
എനിക്ക് മാത്രം
മനസ്സിലാവുന്ന ഭാഷയിൽ
അവിടെ നിന്നാണ്
യാത്ര തുടങ്ങിയതെന്ന് പറഞ്ഞു.
പതുക്കെ ഹൃദയത്തിൽ തൊട്ടാൽ
ഇപ്പോഴും ആ നക്ഷത്രത്തിന്റെ ചൂടറിയാമെന്നും പറഞ്ഞു.
നക്ഷത്രത്തെയും മണല്തരിയെയും
മാറി മാറി നോക്കി
മൗനമായി തൊട്ടപ്പോൾ ശെരിയാണ്
നിന്‍റെ അതേ ചൂട്.
അധികാരം
ഒരു മരത്തിൽ കൂടുകൂട്ടിയ
കിളികൾ നിർത്താതെ ചിലക്കുന്നു.
ഒരു കവിയായി കേൾക്കൂ.
ഏതു തൂവലിന്റെ കാന്തിയെ പറ്റി
ഏതു നോവിന്റെ വീക്കത്തെ പറ്റി
ഏതു പ്രതിഷേധത്തിന്റെ പാട്ടാവും
അവർ പാടുന്നത്.
വേണ്ട
ഒരു സാധാരണ
മനുഷ്യനായി കേൾക്കൂ
എന്ത് വിശേഷങ്ങളാവും
അവ പങ്കു വെക്കുന്നത് .
ഇനി അധികാരമുള്ള
ഒരു മരമായി കേൾക്കൂ.
വെറും ചിലക്കലുകൾ കരച്ചിലുകൾ
അത്ര മാത്രം.
Wednesday, March 22, 2023
കാറ്റ്
കുന്നിൻ ചെരുവിൽ
കാറ്റിനെ കണ്ടപ്പോൾ
നെഞ്ചിനകത്തോരാന്തല് തോന്നി .
എന്താ അളിയാ ഒറ്റക്കെന്നു
ചോദിച്ചു
പുള്ളി തോളിൽ കയ്യിട്ടു.
'ഓനു കാറ്റാടോ' എന്ന്
എന്നെ പറ്റി പലരും
പറയുന്നതെനിക്കറിയാം.
കാര്യം ഞങ്ങൾ
ഒരേ തരക്കാരാണ്
കൂട്ടുകാരാണ്
എങ്കിലും ആളൊരു നാറിയാണ്.
കുടിച്ച കള്ളിന്റെയും
അടിച്ച മുല്ലപ്പൂ സെന്റിന്റെയും മണം.
ഞങ്ങളൊരു സിഗരറ്റു കത്തിച്ചു
മുക്കാലും പുള്ളി വലിച്ചു.
പതിവുപോലെ പ്രേമത്തെ പറ്റിയും
കവിതയെപ്പറ്റിയും പറഞ്ഞു
ഞങ്ങൾ ഉടക്കി.
കള്ളു കുടിച്ചാ വയറ്റിൽ കിടക്കണം
എന്ന് പറഞ്ഞതിന്
നീ പോടാ മൈരേ എന്ന്
പുള്ളി എന്നെ ആട്ടി.
നീ പോടാ നാറി എന്ന് ഞാനും.
എന്‍റെ മുടിയിൽ പിടിച്ചു വലിച്ചു
അടുത്തുള്ള മരത്തിനൊരു
ചവിട്ടും കൊടുത്തു
കാറ്റു താഴ്വാരത്തിലെ വീട്ടിലേക്കു
ഒളിഞ്ഞു നോക്കാൻ പോയി.
- Published in Mozhi.org