add

Friday, February 1, 2019

കവിയും കല്പണിക്കാരനും

പണ്ടു പണ്ടു വെറോണിക്ക
എന്ന നഗരത്തിൽ
ലൂസിഫർ എന്നൊരു 
കവിയുണ്ടായിരുന്നു .
കാട്ടു പൂക്കളെ പറ്റി
സന്ധ്യയെപ്പറ്റി
കാമുകിമാരെ പറ്റി
അയാൾ അതി മനോഹരമായി
കവിതകൾ എഴുതുമായിരുന്നു .

ഒരേ ചില്ലയിലെ പല പൂക്കളെ
അയാൾ പല പേരിട്ടു വിളിച്ചു .
പല ദിവസങ്ങളിലെ സന്ധ്യകളെ 
അയാൾ
പലതായി തന്നെ ആസ്വദിച്ചു .
കാമുകിമാർ 
അദ്ധേഹത്തിനു 
ഒരു ഭാരമേ ആയിരുന്നില്ല .
അപ്പൂപ്പൻ താടി പോലെ 
ഒരോരുത്തരെയും
അയാൾ
പല പല സ്വർഗ്ഗത്തിലേക്കു 
പറത്തിവിട്ടു .

അതേ നഗരത്തിൽ
ഗബ്രിയേൽ എന്നു പേരായ 
ഒരു വൃദ്ധനുണ്ടായിരുന്നു .
എപ്പൊഴും വിശപ്പിനെ പറ്റി
എകാന്തതയെപറ്റി
മുറിവുകളെ പറ്റി
വിലപിച്ചിരുന്ന
ഒരു കൽപ്പണിക്കാരൻ .

രാജാവിന്റെ വിശപ്പുപോലെ
മാരകമല്ല
യാചകന്റെ വിശപ്പെങ്കിലും
അതു ഭേദമാക്കാൻ വിഷമമെന്നു 
അയാൾ കല്ലിൽ കുറിച്ചിട്ടു .

ഒരാളുപോലും കൂട്ടില്ലാതെ 
ദൈവങ്ങളെ അയാൾ
കല്ലിൽ കൊത്തിവച്ചു .

മനസ്സിലേൽക്കുന്ന അകമുറിവുകൾക്കു
തൊടാവുന്ന 
മേൽമുറിവുകളേക്കാളാഴം
എന്നു നിരന്തരം പറഞ്ഞു.

കാലം കടന്നുപോകെ 
തികച്ചും കാവ്യാത്മകമായി
എന്നാൽ
യാദ്രിശ്ചികമായി
കവിയും കൽപ്പണിക്കാരനും കണ്ടുമുട്ടി .

ഹേ കൽപ്പണിക്കാരാ
ജീവിതത്തിന്റെ പൊരുളെന്താണു
കവി ചോദിച്ചു.
തന്റെ ശിൽപ്പത്തിന്റെ
അവസാന 
മിനുക്കു പണിയിലായിരുന്ന വൃദ്ധൻ 
ഉത്തരം പറയാനായവെ 
മരിച്ചു വീണു . 

ഹേ വായനക്കാരാ 
എനി നിങ്ങളുടെ ഊഴമാണു 
ഒന്നുകിൽ 
മടിക്കാതെ ഉത്തരം പറയുക 
അല്ലെങ്കിൽ 
ഈ ചോദ്യം ചോദിച്ചു 
ആളുകളെ കൊല്ലുക .

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. ജനിച്ചാൽ മരണംവരെ പണിമുഴിപ്പിക്കാനാവാത്ത ജീവിതം!
    ആശംസകൾ

    ReplyDelete
  3. രാജാവിന്റെ വിശപ്പുപോലെ
    മാരകമല്ല യാചകന്റെ വിശപ്പെങ്കിലും
    അതു ഭേദമാക്കാൻ വിഷമമെന്നു അയാൾ കല്ലിൽ കുറിച്ചിട്ടു ...

    ReplyDelete